ക്ഷേത്ര പുനഃരുദ്ധാരണങ്ങൾ
ദേവസ്ഥാനങ്ങളുടെ
നവീകരണ ശ്രമങ്ങൾ
വട്ടണാത്ര,
പൂക്കോട്, മണ്ണംപേട്ട, കല്ലൂർ, കണ്ണമ്പത്തൂർ, വെണ്ടോർ, പച്ചളിപ്പുറം, കാവല്ലൂർ, കാഞ്ഞൂർ
തുടങ്ങിയ ചെറിയ ചെറിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സങ്കടങ്ങൾ ഇറക്കി വെക്കാനുള്ള അഭയ കേന്ദ്രങ്ങളായി
വർത്തിച്ചു പോന്നിരുന്ന ഏതാനും ക്ഷേത്രങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു; അവയൗടെ
ഊരാളന്മാരായി കുറെ നമ്പൂതിരി ഇല്ലങ്ങളും. വലിയ മുട്ടില്ലാതെ കഴിയാവുന്ന
ഭൂസ്വത്തുക്കൾ മാത്രമെ ഈ മനകൾക്കുണ്ടായിരുന്നുള്ളു. എങ്കിലും അവർ ഈ ദേവസ്ഥാനങ്ങൾ
വിധിയാം വണ്ണം സംരക്ഷിച്ചിരുന്നു. കഷ്ടകാലം മനുഷ്യർക്കു മാത്രമല്ല, ദേവകൾക്കും
ബാധകമാകുന്നു എന്ന അനശ്വര സത്യം യാഥാർത്ഥ്യമായ ഒരു കാലഘത്തിന്റെ കാര്യമാണ് ഇനി രേഖപ്പെടുത്തുന്നത്.
പൂക്കോട്
ഭഗവതിക്കാവ് ക്ഷേത്രം
വട്ടണാത്ര,
പൂക്കോട്, മണ്ണംപേട്ട, മറ്റു സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ജനങ്ങളുടെ
ആരാധനാമൂർത്തിയായ ഭഗവതി തന്റെ ദിവ്യ സാന്നിദ്ധ്യത്താൽ കനിഞ്ഞനുഗ്രഹിച്ച
ദേവസ്ഥാനമാണ് പൂക്കോട് ഭഗവതിക്കാവ് അമ്പലം. തദ്ദേശീയരുടെ പ്രാർത്ഥനകൾ കേട്ട് അവരെ
സംരക്ഷിച്ചുപൊന്ന ഭഗവതി ക്ഷേത്രത്തിലെ നിത്യനിദാനച്ചടങ്ങുകൾ നടത്താൻ പറ്റാത്ത
സ്ഥിതിവിശേഷം ഒരു കാലഘട്ടത്തിൽ ഉണ്ടായി. ഭൂപരിഷരണ നിയമം പ്രാബല്യത്തിൽ വന്നതോടെ
ക്ഷേത്ര സ്വത്തുക്കളൊക്കെ നഷ്ടമാവുകയും ക്ഷേത്രത്തിലേക്കുള്ള വരുമാനം നിലക്കുകയും
ചെയ്തു. ക്ഷേത്രം ഊരാളന്മാരായ മനക്കാരുടെ സ്ഥിതി അതിലും കഷ്ടമായതിനാൽ അവർക്കും ഈ പ്രതിസന്ധി
തരണം ചെയ്യുവാൻ സാധിച്ചില്ല.
മേടംകുളം
(മേടംകുളങ്ങര) ക്ഷേത്രം
ഈ മേഖലയിലെ
മറ്റൊരു ദേവസ്ഥാനമാണ് മേടംകുളം (മേടംകുളങ്ങര) ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ
ശാസ്താവാണ്. മനുഷ്യ നിർമ്മിതമായ ഭൂപരിഷ്കരണ നിയമം ദേവസ്ഥാനങ്ങളുടെ നടത്തിപ്പിനെ
പ്രതികൂലമായി ബാധിച്ച കാര്യം മുൻ ഖണ്ഡികയിൽ പ്രസ്താവിച്ചിരുന്നല്ലൊ. മേടംകുളം
ശാസ്താ ക്ഷേത്രവും ഈ ദുരവസ്ഥയിൽ നിന്നും മുക്തമായിരുന്നില്ല. ആയിരക്കണക്കിനു
വർഷമായി നടത്തപ്പെട്ടു പോന്നിരുന്ന ആറാട്ടുപുഴ പൂരത്തിലെ സജീവ, നിത്യ പങ്കാളിയാണ് മേടംകുളം
ശാസ്താവ്. ദേവസംഗമത്തിലെ സാന്നിദ്ധ്യം പോലും നിലനിറുത്താൻ വിഷമിച്ച കാലമായിരുന്നു
അന്നത്തേത്.
METAMKULAM SASTHA TEMPLE
WILL BE CONTINUED
No comments:
Post a Comment